ദീപാവലി ആഘോഷം : ശിവകാശിയില്‍ വിറ്റത് 6000 കോടിയുടെ പടക്കം

ദീപാവലി ആഘോഷത്തിനായി ശിവകാശിയില്‍ വിറ്റത് 6000 കോടിയുടെ പടക്കം. കഴിഞ്ഞ രണ്ട് ദീപാവലികള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കൊണ്ടുപോയതോടെ ഇക്കുറി ഉണ്ടായ വിറ്റ് വരവ് കച്ചവടക്കാര്‍ക്ക് വലിയ ആശ്വാസമാണ്. കോവിഡിന് മുന്‍പത്തെ വര്‍ഷങ്ങളിലെ ആകെ വിറ്റു വരവിലും അധികം ഇക്കുറി നേടാന്‍ കഴിഞ്ഞത് നേട്ടമായി. 2016 നും 2019 നും ഇടയിലെ ദീപാവലി കാലങ്ങളില്‍ 4000 കോടി രൂപ മുതല്‍ 5000 കോടി രൂപ വരെയായിരുന്നു ആകെ പടക്ക വിറ്റുവരവ്. എന്നാല്‍ വില്‍പ്പന മാത്രമല്ല വരുമാനം വര്‍ദ്ധിക്കാന്‍ കാരണമെന്നും കച്ചവടക്കാര്‍ പറയുന്നുണ്ട്. കോവിഡ് കാലത്തിനു ശേഷം അസംസ്‌കൃത വസ്തുക്കളില്‍ ഉണ്ടായ വര്‍ദ്ധനവ്, റീട്ടെയില്‍ തലത്തില്‍ പടക്ക വിലയില്‍ ഇത്തവണ 35% വരെ വര്‍ദ്ധനവിന് കാരണമായിട്ടുണ്ടെന്നും ഇതുകൂടി ചേര്‍ന്നതാണ് ഇക്കുറി ഉണ്ടായ 6000 കോടിയുടെ വിറ്റുവരാവെന്നുമാണ് കച്ചവടക്കാര്‍ പറയുന്നത്. കോവിഡ് കാലത്ത് ശിവകാശിയിലെ പടക്ക നിര്‍മ്മാണ യൂണിറ്റുകളും കടുത്ത പ്രതിസന്ധി…

ദീപാവലി: മുഹുര്‍ത്ത വ്യാപാരം 24ന് തിങ്കളാഴ്ച വൈകീട്ട്

ദീപാവലിയോടനുബന്ധിച്ച് സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇയും എന്‍എസ്ഇയും മുഹുര്‍ത്ത വ്യാപാരം സംഘടിപ്പിക്കും. 24ന് തിങ്കളാഴ്ച വൈകീട്ട് 6.15 മുതല്‍ ഒരു മണിക്കൂറാണ് പ്രത്യേക ട്രേഡിങ് സെഷന്‍ നടത്തുക. ദീപാവലി പ്രമാണിച്ച് സാധാരണ സമയത്തുള്ള വ്യാപാരം ഉണ്ടാകില്ല. സംവത് 2079 തുടക്ക ദിനത്തില്‍ നിക്ഷേപം നടത്തിയാല്‍ വര്‍ഷം മുഴുവനും സമ്പത്തുണ്ടാക്കന്‍ സഹായിക്കുമെന്നാണ് പൊതുവെ കരുതപ്പെട്ടുന്നത്. ഒക്ടോബര്‍ 25ന് പതിവുപോലെ വ്യാപാരമുണ്ടാകും. ദീപാവലി ബലിപ്രതിപദ പ്രമാണിച്ച് 26ന് ഓഹരി വിപണിക്ക് അവധിയാണ്.