ജീവനക്കാര്‍ക്ക് മറ്റു ജോലികള്‍ ചെയ്യാം; നിബന്ധനകള്‍ ബാധകമെന്ന് ഇന്‍ഫോസിസ്

  ജീവനക്കാര്‍ക്ക് മറ്റ് കമ്പനികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാമെന്ന് ഇന്‍ഫോസിസ്. എന്നാല്‍ ചില നിബന്ധനകള്‍ ബാധകമാണെന്ന് മാത്രം. എച്ച് ആര്‍ മാനേജരുടെയോ ജനറല്‍ മാനേജരുടെയോ അനുമതിയോടു കൂടി മാത്രമേ ജീവനക്കാര്‍ക്ക് മറ്റു കമ്പനികള്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ അനുവാദമുള്ളൂ. മൂണ്‍ലൈറ്റിംഗിനെതിരെ കര്‍ശന നിലപാട് സ്വീകരിച്ച രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയാണ് ഇന്‍ഫോസിസ്. കമ്പനിയുമായോ കമ്പനിയുടെ ക്ലൈന്റുകളുമായോ മത്സരിക്കാത്ത അല്ലെങ്കില്‍ താല്‍പ്പര്യ വൈരുദ്ധ്യം ഇല്ലാത്ത കമ്പനികള്‍ക്ക് വേണ്ടി മാത്രമേ ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി ഉണ്ടാവുകയുള്ളു. അതേസമയം, ഇന്‍ഫോസിസ് ഇപ്പോഴും മൂണ്‍ലൈറ്റിംഗിനെ എതിര്‍ക്കുന്നു എന്നും വ്യക്തമാക്കിയിട്ടുണ്ട്. ബാഹ്യ ജോലികള്‍ എങ്ങനെ ചെയ്യാമെന്നതിനെ കുറിച്ച് ജീവനക്കാര്‍ക്ക് മെയിലും ഇന്‍ഫോസിസ് അയച്ചിട്ടുണ്ട്. മൂണ്‍ലൈറ്റിംഗിനെ എതിര്‍ക്കുന്ന ഇന്‍ഫോസിസ്, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂണ്‍ലൈറ്റിംഗ് ചെയ്തതിനെ തുടര്‍ന്ന് ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. മൂണ്‍ലൈറ്റിംഗിനെ പിന്തുണയ്ക്കുന്നില്ലെന്ന് ഇന്‍ഫോസിസ് സി ഇ ഒ സലീല്‍ പരേഖ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.…

മൂണ്‍ലൈറ്റിംഗ്, നിലപാട് കടുപ്പിച്ച് ഇന്‍ഫോസിസ്

മൂണ്‍ലൈറ്റിംഗ് വിഷയത്തില്‍ വീണ്ടും നിലപാട് കടുപിച്ച് ഇന്‍ഫോസിസ്. ഒരേ സമയം ഒന്നില്‍ കൂടുതല്‍ കമ്പനികള്‍ക്ക് വേണ്ടി ജോലി ചെയ്യുന്നതിനെ ഇന്‍ഫോസിസ് മുന്‍പ് എതിര്‍ത്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂണ്‍ലൈറ്റിംഗ് ചെയ്തതിനെ തുടര്‍ന്ന് ജീവനക്കാരെ ഇന്‍ഫോസിസ് പിരിച്ചു വിട്ടിരുന്നു. മൂണ്‍ലൈറ്റിംഗിനെ പിന്തുണയ്ക്കുന്നില്ലെന്ന് ഇന്‍ഫോസിസ് സി ഇ ഒ സലീല്‍ പരേഖ് ആവര്‍ത്തിച്ച് വ്യക്തമാക്കി. അതേസമയം, കമ്പനിക്ക് പുറത്ത് വലിയ അവസരങ്ങള്‍ വരുമ്പോള്‍ ജീവനക്കാര്‍ക്ക് അവരുടെ താല്‍പര്യത്തിന് അനുസരിച്ച് ജോലി ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കമ്പനിയില്‍ നിന്നും മുന്‍കൂട്ടി അനുവാദം വാങ്ങിയ ശേഷമാകണം ഇതെന്ന് സലീല്‍ പരേഖ് വ്യക്തമാക്കി. അതേസമയം തൊഴിലുടമ അറിയാതെയുള്ള രഹസ്യപരമായുള്ള മറ്റു ജോലികളെ എതിര്‍ക്കുന്നതായും ഇന്‍ഫോസിസ് സി ഇ ഒ പറഞ്ഞു.  

ഐടി കമ്പനികള്‍ ചെലവു ചുരുക്കുന്നു; നിയമനങ്ങള്‍ മരവിപ്പിച്ചു

വിപ്രോ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര ഉള്‍പ്പടെയുള്ള രാജ്യത്തെ മുന്‍നിര ഐടി കമ്പനികള്‍ പുതിയ നിയമനങ്ങള്‍ മരവിപ്പിച്ചു. നാലു മാസത്തോളം നിയമനം വൈകിപ്പിച്ചശേഷം, നേരത്തെ നല്‍കിയ ഓഫര്‍ ലെറ്ററുകള്‍ കമ്പനികള്‍ റദ്ദാക്കിയാതാണ് റിപ്പോര്‍ട്ടുകള്‍. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ പ്ലാറ്റ്ഫോംസ് പുതിയ ജീവനക്കാരെ നിയമിക്കുന്നത് നിര്‍ത്തിവെയ്ക്കുകയാണെന്നും ചെലവുചുരുക്കലിന്റെ പാതയിലാണെന്നും കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ബ്ലൂംബര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പണപ്പെരുപ്പത്തെതുടര്‍ന്നുള്ള നിരക്കുവര്‍ധന മൂലം ആഗോളതലത്തിലെ മാന്ദ്യ സാധ്യത മുന്നില്‍ കണ്ടാണ് ഐടി കമ്പനികളുടെ നീക്കം. ടിസിഎസും വിപ്രോയും ജീവനക്കാരുടെ വേരിയബ്ള്‍ പേ നീട്ടിവെച്ചു. ഇന്‍ഫോസിസാകട്ടെ 70ശതമാനമായി കുറയ്ക്കുകയുംചെയ്തു. 2023 ഏപ്രില്‍ മുതല്‍ എന്‍ട്രി ലെവലില്‍ 20ശതമാനം നിയമനം കുറയ്ക്കാന്‍ ഐടി സേവനദാതാക്കള്‍ തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആറുമാസം മുമ്പ് ഒന്നിലധികം കമ്പനികളില്‍ നിന്നുള്ള ജോലി ഓഫറുകളുമായി ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരിക്കുന്ന സാഹചര്യമുണ്ടായിരുന്നു. നൗകരി ഡോട്ട്കോമിന്റെ റിപ്പോര്‍ട്ട് പ്രകാരം ഐടി…