ഐടി മേഖലയില്‍ തൊഴില്‍ – സംരംഭക വിപ്ലവം സൃഷ്ടിച്ച് ഇ-നെറ്റ്

  അനന്തമായ തൊഴിലവസരങ്ങളുടെ കലവറയാണ് ഐടി രംഗം. ആ മേഖലയില്‍ മികച്ച ഒരു ബിസിനസ് മോഡല്‍ സ്വയം കണ്ടെത്തുകയും അനേകം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത ഒരു ഐടി പ്രൊഫഷണല്‍ ആണ് തൃശൂര്‍ സ്വദേശിയായ ലൂസിഫര്‍. ഓണ്‍ലൈന്‍ രംഗത്തെ പുത്തന്‍ വിപ്ലവമായ ഇ- നെറ്റ് ജനസേവന കേന്ദ്രമെന്ന ബ്രാന്‍ഡിന്റെ അമരക്കാരനാണ് അദ്ദേഹം. ഇ-നെറ്റ് ജനസേവനകേന്ദ്രം പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ കേരളത്തിലുടനീളം ആയിരക്കണക്കിന് സംരംഭകരെ സൃഷ്ടിക്കാന്‍ ഇതിനോടകം മാനേജിങ് ഡയറക്ടറായ ലൂസിഫറിന് സാധിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍, സര്‍ക്കാരിതര ഓണ്‍ലൈന്‍ സേവനങ്ങളും മറ്റ് അവശ്യസേവനങ്ങളും മിതമായ നിരക്കില്‍ ഇടനിലക്കാരില്ലാതെ ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ഇ-നെറ്റ് ജനസേവനകേന്ദ്രം. സ്വന്തമായി ഒരു ഓഫീസും കമ്പ്യൂട്ടറും ഉണ്ടെങ്കില്‍ ആര്‍ക്കും കുറഞ്ഞ മുതല്‍ മുടക്കില്‍ ഇ-നെറ്റ് ജനസേവനകേന്ദ്രം ആരംഭിക്കുകയും വരുമാനം നേടുകയും ചെയ്യാം. അക്ഷയ…

ഇത് സംരംഭകരുടെ സ്വന്തം ഇ മിത്രം

  ജീവിതപരാജയങ്ങളോടു പൊരുതി ഒരു മികച്ച സംരംഭകനായി തീരണമെങ്കില്‍ അതിനുപിന്നില്‍ നേരിടേണ്ടിവരുന്ന കഠിനാധ്വാനം എത്രത്തോളമായിരിക്കും ? എന്നാല്‍ അത്തരത്തില്‍ വിജയം കൈവരിച്ചു സംരംഭകലോകത്ത് കൈമുദ്ര ചാര്‍ത്തിയ ഒരാള്‍ ഇന്ന് ഒട്ടേറെ സംരംഭകരെ സൃഷ്ടിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരനാകുകയാണെങ്കിലോ? അതെ. ഇത് കണ്ണൂര്‍ എടക്കോം സ്വദേശിയായ സന്തോഷ് ടി ജെയുടെ ജീവിതമാണ്. കഠിനപരിശ്രമവും ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ സംരംഭകലോകത്തിന്റെ വിജയശ്രേണിയില്‍ സ്വന്തം പേരും എഴുതിചേര്‍ക്കാമെന്നു തെളിയിച്ചിരിക്കുകയാണ് സന്തോഷ്. നാട്ടില്‍ കൂലിപ്പണി ചെയ്ത് ജീവിതം നയിച്ചിരുന്ന സന്തോഷ്, അതിജീവനത്തിനായി പ്രവാസ ജീവിതം തെരഞ്ഞെടുത്തെങ്കിലും നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നപ്പോള്‍ മടങ്ങിയെത്തുകയായിരുന്നു. ഇനിയെന്ത് എന്ന ദീര്‍ഘകാലത്തെ ചിന്തകള്‍ക്കൊടുവിലാണ് ഒരു സംരംഭകനാകാം എന്ന തീരുമാനത്തില്‍ എത്തിച്ചേരുന്നത്. ആ തീരുമാനമാണ് സന്തോഷിന്റെ ജീവിതത്തില്‍ വഴിത്തിരിവായതും. ജനങ്ങളുടെ പൊതുവായ സേവന ആവശ്യകതകള്‍ നിറവേറ്റുന്നതിനായി മിത്രം ഡിജിറ്റല്‍ ഹബ് രൂപീകരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണ്…