ട്വിറ്ററിന്റെ ഇന്‍ഫ്രാ സ്ട്രക്ചര്‍ ഹെഡായി കൊല്ലം സ്വദേശി

ട്വിറ്ററിന്റെ ഇന്‍ഫ്രാ സ്ട്രക്ചര്‍ ടീം ഹെഡായി സി.ഇ.ഒ ഇലോണ്‍ മസ്‌ക് നിയമിച്ചത് മലയാളി യുവ എന്‍ജിനിയറെ. കൊല്ലം തങ്കശേരി സ്വദേശിയും ടെസ്ല കമ്പിനിയില്‍ പ്രിന്‍സിപ്പല്‍ എന്‍ജിനിയറുമായ ഷീന്‍ ഓസ്റ്റിന്‍ എന്ന നാല്‍പ്പത്തിരണ്ടുകാരനാണ് പുതുതായി തലപ്പത്ത് എത്തിയിരിക്കുന്നത്. കമ്പനിയുടെ ഡേറ്റാ സെന്ററുകളടക്കമുള്ള എല്ലാ പ്രധാന സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളുടെയും ചുമതല ഇന്‍ഫ്രാ സ്ട്രക്ചര്‍ ടീമിനാണ്. 2003ല്‍ ഐ.ടി.സി ഇന്‍ഫോടെക്കില്‍ കരിയര്‍ ആരംഭിച്ച ഷീന്‍ ആക്‌സഞ്ചര്‍ അടക്കമുള്ള കമ്പനികളില്‍ ജോലി ചെയ്ത ശേഷം 2013ലാണ് ടെസ്ലയില്‍ സീനിയര്‍ സ്റ്റാഫ് സൈറ്റ് റിലയബിളി?റ്റി എന്‍ജിനിയറായി എത്തുന്നത്. ടെസ്ലയുടെ ഡേറ്റാ സെന്റര്‍ ഡിസൈന്‍, ഓട്ടോ പൈലറ്റ് കമ്പ്യൂട്ടര്‍ വിഷനുവേണ്ടിയുള്ള മെഷീന്‍ ലേണിംഗ് പ്ലാറ്റ്‌ഫോം അടക്കമുള്ളവയുടെ മേല്‍നോട്ടം അദ്ദേഹത്തിനായിരുന്നു. കണക്ടഡ് കാര്‍ സര്‍വീസ് ടീമിന്റെയും ഭാഗമായിരുന്നു. 2018ല്‍ ടെസ്ല വിട്ട് ബൈറ്റന്‍ എന്ന സ്റ്റാര്‍ട്ട് അപ്പിലേക്ക് നീങ്ങിയ ഷീന്‍ പിന്നീട് വിമാന കമ്പനിയായ എയര്‍ബസിന്റെ…

റീട്ടെയില്‍ ബിസിനസ് നല്‍കുന്നത് മികച്ച ഷോപ്പിങ് എക്സ്പീരീയന്‍സ് – അഭിമന്യു ഗണേഷ്

1947ല്‍ കൊല്ലം പട്ടണത്തില്‍ ഫിലിപ്സ് റേഡിയോയുടെ വില്‍പനയ്ക്കായി തൂത്തുക്കുടിയില്‍ നിന്നുള്ള സഹോദരങ്ങളായ ഡി അരുണാചലവും ഡി തിലകരാജനും ഒരു കട ആരംഭിക്കുന്നു. ക്വയിലോണ്‍ റേഡിയോ സര്‍വീസ് എന്നു പേര് നല്‍കിയ ആ കട വളര്‍ന്ന് ദക്ഷിണേന്ത്യയിലെ തന്നെ മികച്ച റീട്ടെയില്‍ ബ്രാന്‍ഡുകളില്‍ ഒന്നായ ക്യൂആര്‍എസ് ആയിമാറിയത് പില്‍കാല ചരിത്രം. സ്വതന്ത്ര ഇന്ത്യയോളം പാരമ്പര്യമുള്ള ക്യൂആര്‍എസിന്റെ ജൈത്രയാത്ര ഇന്ത്യയിലെ റീട്ടെയില്‍ ബ്രാന്‍ഡുകളുടെ വിജയത്തിന്റെ രേഖപ്പെടുത്തല്‍ കൂടിയാണ്. റേഡിയോ വളരെ അപൂര്‍വമായിരുന്ന കാലത്ത് അതിനായി ഷോറൂം ആരംഭിച്ച ദീര്‍ഘദര്‍ശികളായ സഹോദരങ്ങളുടെ പിന്‍തലമുറയാണ് ഇന്ന് ക്യൂആര്‍എസിനെ നയിക്കുന്നത്. മൂന്നാതലമുറക്കാരനും ഡയറക്ടറുമായ അഭിമന്യു ഗണേഷ് ക്യൂആര്‍എസ് എന്ന ബ്രാന്‍ഡിന് പുതിയമുഖം നല്‍കുന്നതില്‍ മുഖ്യപങ്ക് വഹിച്ചയാളാണ്. റീട്ടെയില്‍ ശ്യംഖലയുടെ നേതൃത്വത്തിലിരിക്കുമ്പോഴും ഇകൊമേഴ്സിനെ വളരെ പോസിറ്റീവായാണ് അദ്ദേഹം കാണുന്നത്. ഓണ്‍ലൈന്‍ വ്യാപാരം റീട്ടെയില്‍ ഷോപ്പുകള്‍ക്ക് തിരിച്ചടിയാകുമെന്ന വാദത്തിന് പ്രസക്തിയില്ലെന്നു അഭിമന്യു ഗണേഷ് വ്യക്തമാക്കുന്നു. ഇകൊമേഴ്സും പ്രൊഡക്ട്…

ദ മാസ്റ്റര്‍ ഷെഫ്

    ഷെഫ് എന്നാല്‍ ഇന്ന് ഓരോ മലയാളിയുടെയും നാവിലെത്തുന്ന ആദ്യത്തെ പേര്. സുരേഷ് പിള്ള. കേരളത്തിന്റെ തനത് രുചിവൈവിധ്യങ്ങളും സ്വാദും ലോകമെങ്ങും എത്തിച്ച മാസ്റ്റര്‍ ഷെഷ്. അഷ്ടമുടി കായലിന്റെ തീരത്തുനിന്ന് രുചിക്കൂട്ടുകള്‍തേടി ലണ്ടണ്‍ വരെ എത്തിയ യാത്ര. ഒടുവില്‍ റെസ്റ്റോറന്റ് ഷെഫ് പിള്ള എന്ന ബ്രാന്‍ഡിലൂടെ രുചിയുടെ സംരംഭകലോകങ്ങളെ കീഴടക്കി തുടരുന്ന മുന്നേറ്റം. ശശിധരന്‍ പിള്ളയുടെയും രാധമ്മയുടെയും മകനായി കൊല്ലം ചവറയില്‍ ജനിച്ച സുരേഷ് പിള്ള ഇന്ന് ആഗോള മലയാളിയുടെ ബ്രാന്‍ഡാണ്. പാഷനും കഠിനാധ്വാനവും മുറുകെ പിടിച്ച് തുടരുന്ന ജീവിതം. ചെറുപ്പം മുതല്‍ ചെസിനോടായിരുന്നു അഭിരുചി. ദേശീയ തലത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച സാമര്‍ഥ്യം. പില്‍ക്കാല ജീവിത പ്രതിസന്ധികള്‍ സുരേഷിനെ അണിയിച്ചത് ഷെഫിന്റെ കുപ്പായം. ബിബിസി മാസ്റ്റര്‍ ഷെഫ് മത്സരത്തില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുത്ത അപൂര്‍വം ഇന്ത്യക്കാരില്‍ ഒരാള്‍ എന്ന ബഹുമതിക്ക് അര്‍ഹന്‍. മാസം 450 രൂപ വരുമാനം…