സമൂഹമാധ്യമ ഉപയോക്താക്കളുടെ പരാതി കേള്‍ക്കാന്‍ കമ്മിറ്റി രൂപികരിക്കുന്നു

സമൂഹമാധ്യമ ഉപയോക്താക്കളുടെ പരാതി കേള്‍ക്കാന്‍ കമ്മിറ്റി രൂപികരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതോടെ സമൂഹമാധ്യമങ്ങളുടെ ഉള്ളടക്കത്തെയും മറ്റു പ്രശ്‌നങ്ങളെയും കുറിച്ചുള്ള പരാതികള്‍ കൈകാര്യം ചെയ്യുന്ന രീതിയ്‌ക്കെതിരെ ഉപയോക്താക്കള്‍ക്ക് തന്നെ പരാതികള്‍ നല്‍കാനാകും. ഇതിനാവശ്യമായ അപ്പീല്‍ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി അധികൃതര്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും) റൂള്‍സ്, 2021-ല്‍ മാറ്റങ്ങള്‍ വരുത്തിയാണ് പാനലുകള്‍ രൂപീകരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഉപയോക്തൃ പരാതികള്‍ 24 മണിക്കൂറിനുള്ളില്‍ അംഗീകരിക്കാനും 15 ദിവസത്തിനുള്ളില്‍ അവ പരിഹരിക്കാനും ഇവ സഹായിക്കും. പരാതികളിലെ ഉള്ളടക്കങ്ങളില്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കള്‍ മുതല്‍ നഗ്‌നത, വ്യാപാരമുദ്ര, പേറ്റന്റ് ലംഘനങ്ങള്‍, തെറ്റായ വിവരങ്ങള്‍, ആള്‍മാറാട്ടം, ഐക്യത്തിന് ഭീഷണിയുയര്‍ത്തുന്ന ഉള്ളടക്കം അഥവാ രാജ്യത്തിന്റെ അഖണ്ഡത എന്നിവയാണ് ഉള്‍പ്പെടുക. സമൂഹമാധ്യമങ്ങളെക്കുറിച്ചുള്ള പരാതിയിയില്‍ സ്വീകരിച്ച നടപടിയില്‍ അതൃപ്തിയുള്ള ഏതൊരു വ്യക്തിക്കും 30 ദിവസത്തിനുള്ളില്‍ അപ്പീല്‍…