ലാഭട്രാക്കില്‍ കുതിക്കാന്‍ കേരള ബാങ്കുകള്‍

കിട്ടാക്കട പ്രതിസന്ധി മറികടക്കാനും ലാഭട്രാക്കില്‍ കുതിക്കാനും കേരളം ആസ്ഥാനമായുള്ള സ്വകാര്യ വാണിജ്യബാങ്കുകള്‍ കാഴ്ചവയ്ക്കുന്നത് മികച്ച പ്രകടനം. നടപ്പു സാമ്പത്തിക വര്‍ഷത്തെ (2022-23) രണ്ടാംപാദത്തില്‍ (ജൂലായ്-സെപ്തംബര്‍) ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി (ജി.എന്‍.പി.എ/കിട്ടാക്കടനിരക്ക്) 3.24 ശതമാനത്തില്‍ നിന്ന് 24 പാദങ്ങളിലെ ഏറ്റവും കുറഞ്ഞനിരക്കായ 2.46 ശതമാനത്തിലെത്തി. അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍.എന്‍.പി.എ) 1.12 ശതമാനത്തില്‍ നിന്ന് 0.78 ശതമാനത്തിലേക്കും കുറഞ്ഞു. കഴിഞ്ഞ 34 പാദങ്ങളിലെ ഏറ്റവും മികച്ച നിരക്കാണിത്. കഴിഞ്ഞപാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ ലാഭം 53 ശതമാനം വര്‍ദ്ധിച്ച് എക്കാലത്തെയും ഉയരമായ 704 കോടി രൂപയിലുമെത്തി. തൃശൂര്‍ ആസ്ഥാനമായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 6.65 ശതമാനത്തില്‍ നിന്ന് 5.67 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി 3.85 ശതമാനത്തില്‍ നിന്ന് 2.51 ശതമാനത്തിലേക്കും കഴിഞ്ഞപാദത്തില്‍ മെച്ചപ്പെട്ടു. ബാങ്കിന്റെ ലാഭം 187.06 കോടി…

സൗത്ത് ഇന്ത്യന്‍ ബാങ്കിന് 223.10 കോടി രൂപയുടെ ലാഭം

2022-23 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 223.10 കോടി രൂപ ലാഭം നേടി. മുന്‍വര്‍ഷം ഇതേ പാദത്തിലെ 187.06 കോടി രൂപയുടെ നഷ്ടം മറികടന്നാണ് ഈ നേട്ടം. സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 246.43 കോടി രൂപയാണ് നികുതി അടവുകള്‍ക്കു മുന്‍പുള്ള ലാഭം. ഇത് ബാങ്കിന്റെ എക്കാലത്തെയും ഉയര്‍ന്ന നേട്ടമാണ്. പലിശ വരുമാനം 726.37 കോടി രൂപ; ഇത് ബാങ്കിന്റെ എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ പലിശ വരുമാനമാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കാസ (കറന്റ് അക്കൗണ്ട്, സേവിങ്‌സ് അക്കൗണ്ട്) നിക്ഷേപം 14.10% വര്‍ധിച്ച് 30,548 കോടി രൂപയായി. റീട്ടെയ്ല്‍ നിക്ഷേപം 5.71% വര്‍ധിച്ച് 87,111 കോടി രൂപയിലും എന്‍ആര്‍ഐ നിക്ഷേപം 2.52% വാര്‍ഷിക വളര്‍ച്ചയോടെ 27,500 കോടി രൂപയിലുമെത്തി.