ചെറുകിട വ്യാപാരികള്‍ക്ക് ആശ്വാസം; റുപേ ക്രെഡിറ്റ് കാര്‍ഡ് ഇടപാടിന് നിരക്ക് ഈടാക്കില്ല

ആര്‍ബിഐ നിര്‍ദ്ദേശത്തിന് അനുസൃതമായി ചെറുകിട വ്യാപാരികളില്‍ നിന്ന് 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് റുപേ ക്രെഡിറ്റ് കാര്‍ഡ് നിരക്ക് ഈടാക്കില്ല. അടുത്തിടെ ഇറക്കിയ എന്‍പിസിഐ സര്‍ക്കുലര്‍ ഇക്കാര്യം വ്യക്തമാക്കുന്നു. റുപെ ക്രെഡിറ്റ് കാര്‍ഡ് കഴിഞ്ഞ നാല് വര്‍ഷമായി പ്രവര്‍ത്തനക്ഷമമാണ്. എന്നാല്‍ ഇപ്പോള്‍ എല്ലാ പ്രമുഖ ബാങ്കുകളും പ്രവര്‍ത്തനക്ഷമമാക്കുകയും വാണിജ്യ, റീട്ടെയില്‍ വിഭാഗങ്ങള്‍ക്കായി ഇന്‍ക്രിമെന്റല്‍ കാര്‍ഡുകള്‍ നല്‍കുകയും ചെയ്യുന്നു.ആപ്പുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഓണ്‍-ബോര്‍ഡിംഗ് സമയത്ത്, ഡിവൈസ് ബൈന്‍ഡിംഗും യുപിഐ പിന്‍ ക്രമീകരണ പ്രക്രിയയും എല്ലാത്തരം ഇടപാടുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള ഉപഭോക്തൃ സമ്മതമായി കണക്കാക്കുകയും വേണം.

അന്താരാഷ്ട്ര ഇടപാട് പ്രവര്‍ത്തനക്ഷമമാക്കുന്നതിന്, ആപ്പില്‍ നിന്നുള്ള നിലവിലുള്ള പ്രക്രിയ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ബാധകമാകുമെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) സര്‍ക്കുലറില്‍ പറഞ്ഞു. 2,000 രൂപയില്‍ താഴെയും അതിന് തുല്യമായതുമായ ഇടപാട് തുക എംഡിആര്‍ (MDR) ബാധകമാകും.

ഒരു വ്യാപാരി അവരുടെ സ്റ്റോറുകളില്‍ പേയ്മെന്റുകള്‍ക്കായി ഓരോ തവണയും ഒരു കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ വഴി ഉപഭോക്താക്കളില്‍ നിന്ന് പേയ്മെന്റ് സ്വീകരിക്കുന്നതിന് ഒരു ബാങ്കിന് നല്‍കുന്ന ചെലവാണ് എംഡിആര്‍. ഇടപാട് തുകയുടെ ശതമാനത്തില്‍ വ്യാപാരി കിഴിവ് നിരക്ക് തീരുമാനിക്കുന്നു. ഈ സര്‍ക്കുലര്‍ ഇഷ്യു ചെയ്ത തീയതി മുതല്‍ നിബന്ധനകള്‍ ബാധകമാണ്. അംഗങ്ങള്‍ ശ്രദ്ധിക്കുകയും ഈ സര്‍ക്കുലറിലെ ഉള്ളടക്കം ബന്ധപ്പെട്ട വ്യാപാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യണമെന്ന് സര്‍ക്കുലര്‍ പറയുന്നു.

 

Related posts