മൂണ്‍ലൈറ്റിംഗ്; വടിയെടുത്ത് കേരളത്തിലെ ഐ.ടി കമ്പനികള്‍

ഒരു സ്ഥാപനത്തില്‍ ജീവനക്കാരനായിരിക്കെ മറ്റു സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും ജോലി ചെയ്യുന്ന ‘മൂണ്‍ലൈറ്റിംഗ് ‘ സംവിധാനത്തെ കര്‍ശനമായി നേരിടാനൊരുങ്ങി കേരളത്തിലെ ഐ.ടി കമ്പനികള്‍. വന്‍കിട ഐ.ടി കമ്പനികളാണ് മൂണ്‍ലൈറ്റിംഗ് പിടികൂടി നടപടി ആരംഭിച്ചത്. കൊവിഡ് ലോക്ക് ഡൗണ്‍ കാലത്താണ് കേരളത്തിലും മൂണ്‍ലൈറ്റിംഗ് ആരംഭിച്ചത്. ലോക്ക് ഡൗണിന് ശേഷം ഓഫീസുകളിലേയ്ക്ക് തിരിച്ചെത്താന്‍ ജീവനക്കാര്‍ വിമുഖത കാണിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂണ്‍ലൈറ്റിംഗ് വെളിച്ചത്തായത്. വര്‍ക്ക് ഫ്രം ഹോം കാലത്ത് നല്‍കിയ ഹൈബ്രിഡ് സൗകര്യങ്ങള്‍ ഉപയോഗിച്ച് സ്വന്തം കമ്പനിയുടെ ജോലിസമയത്തിന് ശേഷം മറ്റുള്ളവര്‍ക്ക് കരാര്‍ ജോലി ചെയ്യുന്നത് കണ്ടെത്തി. ഒന്നു മുതല്‍ മൂന്നു ശതമാനം ഐ.ടി പ്രൊഫഷണലുകള്‍ മൂണ്‍ലൈറ്റിംഗ് നടത്തുന്നതായാണ് വിലയിരുത്തല്‍. ഐ.ടി ഭീമനായ ഇന്‍ഫോസിസാണ് നടപടി ആരംഭിച്ചത്. വിപ്രോ, ടെക് മഹീന്ദ്ര, യു.എസ്.ടി, ടി.സി.എസ് തുടങ്ങിയവയും മുന്നറിയിപ്പ് നല്‍കി. ബംഗളൂരുവില്‍ 200 ലേറെപ്പേരെ വിവിധ കമ്പനികള്‍ പിരിച്ചുവിട്ടു.

Related posts