കേരളത്തിലെ ഓണവിപണിയെ ബാധിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സൂപ്പര്‍താരങ്ങളുടെ പരസ്യങ്ങള്‍ പിന്‍വലിച്ചു

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിന്റെ ആഘാതം ഓണവിപണിയെയും ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ആരോപണവിധേയരായ ചില സൂപ്പര്‍താരങ്ങളെ ഉള്‍പ്പെടുത്തി ഓണക്കാലം ലക്ഷ്യമിട്ട് ചിത്രീകരിച്ച പരസ്യങ്ങളും ഹോര്‍ഡിങ്‌സുകളും മിക്ക വ്യാപാരസ്ഥാപനങ്ങളും പിന്‍വലിച്ചു. മലയാളത്തിലെ മുന്‍നിര നടനെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കിയ തിരുവനന്തപുരത്തെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് അദ്ദേഹം ഉള്‍പ്പെട്ട ഓണപരസ്യം പുറത്തിറക്കേണ്ടെന്ന് ആഡ് ഏജന്‍സിക്ക് നിര്‍ദേശം നല്‍കി. തെക്കന്‍ കേരളത്തില്‍ കോടികള്‍ മുടക്കി ഹോര്‍ഡിങ്‌സുകളും തീയേറ്റര്‍ ആഡും ടെലിവിഷന്‍ ആഡും ചെയ്യുന്ന സ്ഥാപനമാണ് തത്കാലത്തേക്ക് ഈ താരത്തിന്റെ പരസ്യം പ്രദര്‍ശിപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്. ഇതിനുപുറമേ ആരോപണവിധേയരായ മറ്റുതാരങ്ങള്‍ അഭിനയിച്ച പരസ്യങ്ങള്‍ എല്ലാം ചാനലുകളില്‍നിന്നും ഒഴിവാക്കാനും ബന്ധപ്പെട്ട ബ്രാന്‍ഡുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആരോപണങ്ങളില്‍ ഉള്‍പ്പെട്ട താരങ്ങള്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരായ ടെക്‌സ്റ്റൈല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള ബ്രാന്‍ഡുകളും പരസ്യങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. ഓണവിപണി മുന്‍കൂട്ടികണ്ട് ഹോര്‍ഡിങ്‌സിനായി ഫോട്ടോഷൂട്ടുവരെ ചെയ്തവരാണ് ഈ ബ്രാന്‍ഡുകളില്‍ ചിലത്. തമിഴ്‌നാട്ടിലും കേരളത്തിലും സജീവമായ മറ്റൊരു…

ഷഓമിയുടെ 3700 കോടി കണ്ടുകെട്ടാനുള്ള നടപടി നീട്ടി

ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ ഷഓമിയുടെ ഇന്ത്യയിലെ 3700 കോടി രൂപയുടെ സ്ഥിര നിക്ഷേപ ബാങ്ക് അക്കൗണ്ടുകള്‍ കണ്ടുകെട്ടാനുള്ള ആദായനികുതി വകുപ്പിന്റെ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. സാങ്കേതിക വിദ്യാ റോയല്‍റ്റിയുടെ പേരില്‍ ഇന്ത്യയ്ക്കു പുറത്തുള്ള കമ്പനികള്‍ക്ക് ഈ അക്കൗണ്ടുകളില്‍ നിന്ന് പണം കൈമാറരുതെന്ന ഉപാധിയോടെയാണിത്. നികുതി വെട്ടിക്കാന്‍ വിദേശസ്ഥാപനങ്ങളിലേക്ക് പണം മാറ്റുന്നുവെന്ന് ആരോപിച്ച് ഓഗസ്റ്റ് 11ന് ബെംഗളൂരു ആദായനികുതി വകുപ്പ് ഡപ്യൂട്ടി കമ്മിഷണര്‍ പുറത്തിറക്കിയ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണിത്.  

എലിന്‍ ഇലക്ട്രോണിക്‌സ് ഐപിഒ വിജയം

ഇലക്ട്രോണിക്‌സ് നിര്‍മാണ സേവന കമ്പനിയായ എലിന്‍ ഇലക്ട്രോണിക്‌സിന്റെ പ്രാഥമിക ഓഹരിവില്‍പനയില്‍(ഐപിഒ) 3.09 മടങ്ങ് അപേക്ഷകരെത്തി. 1.42 കോടി ഓഹരികളാണ് വില്‍പനയ്ക്കു വച്ചത്. 4.39 കോടി ഓഹരിക്കുള്ള അപേക്ഷ ലഭിച്ചു. ചില്ലറ നിക്ഷേപകര്‍ക്കായുള്ള ഓഹരികളുടെ അപേക്ഷ 2.20 മടങ്ങാണ്. 475 കോടി രൂപയുടേതാണ് ഐപിഒ. 234-247 ആയിരുന്നു വിലനിലവാരം  

ഡിസ്‌കൗണ്ടില്‍ നിയന്ത്രണത്തിനു ശുപാര്‍ശ

ഓണ്‍ലൈന്‍ വിപണിയില്‍ വന്‍കിട കമ്പനികള്‍ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും പരിധി വിട്ട ഡിസ്‌കൗണ്ട് നല്‍കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പാര്‍ലമെന്റിന്റെ സ്ഥിരം സമിതി. ചില ഉല്‍പന്നങ്ങളുടെ വില ഉല്‍പാദനച്ചെലവിനെക്കാള്‍ താഴേക്ക് ഇടിക്കാന്‍ ഇത്തരം പ്രവണതകള്‍ വഴിവയ്ക്കുന്നു. മറ്റ് ചെറുകിട സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ കമ്പനികള്‍ക്കും വിപണിയില്‍ മത്സരിക്കാനുള്ള സാധ്യത പോലും ഇവയില്ലാതാക്കുന്നുവെന്ന് സമിതി വിലയിരുത്തി. ഫെയ്‌സ്ബുക്, ഗൂഗിള്‍ പോലെയുള്ള വന്‍കിട ടെക് കമ്പനികളുടെ പരസ്യ ബിസിനസ് കുത്തക ഭീഷണി സൃഷ്ടിക്കുന്നതാണ്. വിപണിയില്‍ വമ്പന്‍ ടെക് കമ്പനികളുടെ ആധിപത്യം നിയന്ത്രിക്കാനായി ഡിജിറ്റല്‍ കോംപറ്റീഷന്‍ നിയമം വേണമെന്നതടക്കമുള്ള ശുപാര്‍ശകളാണ് സമിതി മുന്നോട്ട് വച്ചിരിക്കുന്നത്. ജയന്ത് സിന്‍ഹ എംപി അധ്യക്ഷനായ സമിതിയുടേതാണ് ശുപാര്‍ശകള്‍. ഡിജിറ്റല്‍ മേഖലയില്‍ കുറഞ്ഞ സമയം കൊണ്ട് ഒന്നോ രണ്ടോ വമ്പന്‍ കമ്പനികള്‍ വിപണി കീഴടക്കുന്ന അവസ്ഥ തടയാനായി മുന്‍കൂര്‍ നടപടികള്‍ വേണം. നിലവില്‍ കമ്പനികള്‍ പടര്‍ന്ന് പന്തലിച്ച ശേഷമാണ് നിയന്ത്രണങ്ങള്‍ക്ക് ശ്രമിക്കുന്നത്.…

കോവിഡ് ഭീതിയില്‍ ഉലഞ്ഞ് ഇന്ത്യന്‍ വിപണി

ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നത് ഓഹരിവിപണിയെ തുടര്‍ച്ചയായ രണ്ടാം ദിനവും സാരമായി ബാധിച്ചു. സെന്‍സെക്‌സ് 635 പോയിന്റ് ഇടിവ് നേരിട്ടു. നിഫ്റ്റി 18,200 പോയിന്റിന് താഴേയ്ക്ക് എത്തുകയും ചെയ്തു. ചൈനയില്‍ കോവിഡ് വ്യാപനത്തിന് കാരണമായിരിക്കുന്ന പുതിയ വൈറസ് വകഭേദം ബിഎഫ് 7 ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ച വാര്‍ത്തകള്‍ വിപണിയിലെ നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മാരുതി സുസുക്കി, അള്‍ട്രാടെക് സിമന്റ്, ബജാജ് ഫിന്‍സെര്‍വ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക് ഓഹരികള്‍ ഇടിഞ്ഞു. ഫാര്‍മസ്യൂട്ടിക്കല്‍, ഐടി ഓഹരികള്‍ നേട്ടമുണ്ടാക്കി. കോവിഡ് വെല്ലുവിളി ഉയര്‍ത്താവുന്ന ട്രാവല്‍, ടൂറിസം, ഹോട്ടല്‍, എയര്‍ലൈന്‍, എന്റര്‍ടെയ്ന്‍മെന്റ് ഓഹരികളില്‍ വരുംദിവസങ്ങളില്‍ സമ്മര്‍ദം നേരിട്ടേക്കാമെന്നാണ് വിലയിരുത്തല്‍. ആഗോള മാന്ദ്യഭീതിയുടെയും കോവിഡ് വ്യാപനത്തിന്റെയും പശ്ചാത്തലത്തില്‍ ചാഞ്ചാട്ടങ്ങളുടെ ദിവസങ്ങളാണ് വിപണിയെ കാത്തിരിക്കുന്നതെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സ്‌മോള്‍ ക്യാപ് ഓഹരികള്‍ 2.18 ശതമാനവും, മിഡ്ക്യാപ് സൂചിക…

ടെക്‌നോപാര്‍ക്കിന് കുതിപ്പ്: ഐ.ടി.കയറ്റുമതി 9775 കോടിരൂപ

ഐ.ടി. കയറ്റുമതിയില്‍ വന്‍കുതിപ്പ് നേടി ടെക്‌നോപാര്‍ക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1274കോടി രൂപയുടെ അധികവരുമാനമാണ് കൈവരിച്ചതെന്ന് കേരള ഐ.ടി.പാര്‍ക്ക്‌സ് സി.ഇ.ഒ സ്‌നേഹില്‍കുമാര്‍ സിംഗ് പറഞ്ഞു. ഇതോടെ മൊത്തം കയറ്റുമതി 9775കോടിരൂപയിലെത്തി. വളര്‍ച്ച 15%. ഇതിന് പുറമേ കൃത്യമായി ജി.എസ്.ടി നികുതി ഫയല്‍ ചെയ്തതിന് കേന്ദ്രസര്‍ക്കാരിന്റെയും ക്രിസലിന്റെയും (ക്രെഡിറ്റ് റേറ്റിംഗ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഒഫ് ഇന്ത്യ) അംഗീകാരവും 2023 ജൂണ്‍ വരെ ക്രിസല്‍ എ പ്ലസ് ഗ്രേഡും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടെക്നോപാര്‍ക്ക് നേടി. നിലവില്‍ 106 ലക്ഷം ചതുരശ്ര അടിസ്ഥലത്ത് 470കമ്പനികളിലായി 70000 പേരാണ് ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ 78 കമ്പനികള്‍ തുടങ്ങി. 2.68ലക്ഷം ചതുരശ്ര അടി സ്ഥലമാണിവര്‍ക്ക് നല്‍കിയത്.    

കൊച്ചിയും ഗുരുവായൂരും ഇനി 5ജി

കൊച്ചി നഗരം ഇനി മുതല്‍ 5ജി പരിധിയില്‍. റിലയന്‍സ് ജിയോയുടെ 5ജി സേവനമായ ജിയോ ട്രൂ 5 ജിയുടെ കേരളത്തിലെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. തുടക്കത്തില്‍ കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും ലഭിക്കുന്ന 5ജി സേവനം ഈ മാസം അവസാനത്തോടെ തിരുവനന്തപുരത്തും അടുത്തമാസം കോഴിക്കോട്, തൃശൂര്‍, മലപ്പുറം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലും ലഭ്യമാകും. അടുത്ത വര്‍ഷം അവസാനത്തോടെ കേരളത്തിലെ എല്ലാ താലൂക്കുകളിലും 5ജി എത്തിക്കുകയാണ് ലക്ഷ്യം. ഒരാഴ്ചയ്ക്കുള്ളില്‍ നെടുമ്പാശേരി മുതല്‍ അരൂര്‍ വരെയും പറവൂര്‍, പുത്തന്‍കുരിശ് മേഖലകളിലും കൊച്ചിയില്‍ 5ജി സേവനം ലഭ്യമാകും. 5ജി പിന്തുണയ്ക്കുന്ന ഫോണില്‍ നിലവില്‍ സേവനം സൗജന്യമാണ്. റിലയന്‍സ് ജിയോയുടെ 5ജി സേവനമായ ജിയോ ട്രൂ 5 ജി കേരളത്തില്‍ വരുന്നതോടെ സംസ്ഥാനത്തിന്റെ വ്യവസായ, വിദ്യാഭ്യാസ, ആരോഗ്യ മേഖലയുള്‍പ്പെടെയുള്ള വിവിധ രംഗങ്ങളില്‍ വലിയ പരിവര്‍ത്തനത്തിന് വഴിതുറക്കുമെന്ന് മുഖ്യമന്ത്രി…

ലക്ഷ്വറി കാറുകള്‍ക്ക് മികച്ച വില്പന

ഒട്ടേറെ സാമ്പത്തിക പ്രതിസന്ധികള്‍ നിറഞ്ഞുനിന്ന കാലമായിട്ടും അത്യാഡംബര (സൂപ്പര്‍ ലക്ഷ്വറി) കാറുകളുടെ സ്വര്‍ഗീയവിപണിയായി ഇന്ത്യ. ലോകമാകെ വിപണിതളരുകയാണെങ്കിലും ഇന്ത്യയില്‍ വില്പന കുതിക്കുകയാണെന്ന് കമ്പനികള്‍ പറയുന്നു. 2022ല്‍ ഇതുവരെ ഈ ശ്രേണി കൈവരിച്ച വില്പന വര്‍ദ്ധന 50 ശതമാനമാണ്; കൊവിഡിനും മുമ്പ് 2018ല്‍ കുറിച്ച റെക്കാഡ് വളര്‍ച്ചാനിരക്കാണ് ഈവര്‍ഷം പഴങ്കഥയായത്. രണ്ടുകോടി രൂപയ്ക്കുമേല്‍ വിലയുള്ള കാറുകളാണ് അത്യാഡംബര പട്ടികയില്‍ വരുന്നത്. ഇവയില്‍ത്തന്നെ 4 കോടി രൂപയ്ക്കുമേല്‍ വിലയുള്ള കാറുകള്‍ മാത്രം വിപണിയിലുള്ള ഇറ്റാലിയന്‍ ബ്രാന്‍ഡ് ലംബോര്‍ഗിനിയാണ് മുന്നേറ്റത്തെ നയിക്കുന്നതെന്നത് ശ്രദ്ധേയം.  

പഞ്ചസാര ഉത്പാദനം; 5.1 ശതമാനം വര്‍ദ്ധിച്ചു

രാജ്യത്തെ പഞ്ചസാര ഉത്പാദനം 5.1 ശതമാനം വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍. 2022-23 കാലയളവില്‍ ഡിസംബര്‍ 15 വരെയുള്ള ഉത്പാദനം 82.1 ലക്ഷം ടണ്ണാണെന്ന് കണക്കുകള്‍ പറയുന്നു. മുന്‍വര്‍ഷം ഇതേ കാലയളവിലെ ഉത്പാദനം 77.9 ലക്ഷം ടണ്ണായിരുന്നു. നാലു ലക്ഷം ടണ്ണിന്റെ വര്‍ദ്ധന ഉണ്ടായെന്നാണ് ഇന്ത്യ ഷുഗര്‍ മില്‍സ് അസോസിയേഷന്‍(ഐ.എസ്.എം.എ) വ്യവസായ സമിതിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 33 ലക്ഷം ടണ്‍ പഞ്ചസാര ഉത്പാദനവുമായി മഹാരാഷ്ട്രയാണ് മുന്നില്‍. 20.3 ലക്ഷം ടണ്ണുമായി ഉത്തര്‍പ്രദേശാണ് തൊട്ടുപിന്നില്‍. പഞ്ചസാര ഫാക്ടറികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  

നിറപറയെ ഏറ്റെടുത്ത് വിപ്രോ

കേരളത്തിലെ പ്രമുഖ ഭക്ഷ്യ ബ്രാന്‍ഡായ നിറപറയെ വിപ്രോ ഗ്രൂപ്പ് ഏറ്റെടുത്തു. ഗ്രൂപ്പിലുള്‍പ്പെട്ട വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ് നിറപറയുമായി അന്തിമ കരാറിലെത്തി. കാലടി ആസ്ഥാനമായ കെ.കെ.ആര്‍ ഗ്രൂപ്പിന്റെ ബ്രാന്‍ഡാണ് നിറപറ. ഇടപാട് തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലെ ലഘുഭക്ഷണ, സുഗന്ധവ്യഞ്ജന, റെഡി ടു കുക്ക് വിപണിയില്‍ പ്രധാന കമ്പനിയാകാനുള്ള പദ്ധതിയുടെ ഭാഗമാണ് ഏറ്റെടുക്കലെന്ന് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ് സി.ഇ.ഒയും വിപ്രോ എന്റര്‍പ്രൈസസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ വിനീത് അഗര്‍വാള്‍ പറഞ്ഞു . നിറപറയുടെ ഉത്പന്നനിരയില്‍ ഭൂരിഭാഗവും കേരളത്തില്‍ പ്രിയപ്പെട്ടവയും ദൈനംദിനം ഉപയോഗത്തി?നുള്ളവയുമാണ്. മസാലകളും അപ്പം, ഇടിയപ്പം, പുട്ട്, ദോശ, ഇഡലി എന്നിവയുണ്ടാക്കുന്ന അരിപ്പൊടിയും ഉത്പാദിപ്പിക്കുന്നതില്‍ ബ്രാന്‍ഡ് മുന്‍പന്തിയിലാണ്. എറണാകുളം ജില്ലയിലെ കാലടിയില്‍ 1976ല്‍ ആരംഭിച്ചതാണ് നിറപറ ബ്രാന്‍ഡ്. കെ.കെ. കര്‍ണന്‍ ചെയര്‍മാനായ കെ.കെ.ആര്‍ ഗ്രൂപ്പിന് കീഴില്‍ അരി, അരിപ്പൊടികള്‍, മസാലപ്പൊടികള്‍ തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന നിറപറയ്ക്ക്…