52 സ്ഥാപനങ്ങള്‍ക്ക് 21 കോടി രൂപ പിഴ ചുമത്തി സെബി

52 സ്ഥാപനങ്ങള്‍ക്ക് 21 കോടി രൂപ പിഴ ചുമത്തി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). റിലിഗെയര്‍ എന്റര്‍പ്രൈസസിന്റെ വിഭാഗമായ റിലിഗെയര്‍ ഫിന്‍വെസ്റ്റിന്റെ ഫണ്ടുകള്‍ ദുരുപയോഗം ചെയ്തതിനാണ് ഫോര്‍ട്ടിസ് ഹെല്‍ത്ത്കെയര്‍ ഹോള്‍ഡിംഗ്സ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കെതിരെ സെബിയുടെ നടപടി. 45 ദിവസത്തിനകം പിഴ അടക്കാനാണ് സെബി ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍കാല പ്രമോട്ടര്‍മാരായ ആര്‍ എച്ച് സി ഹോള്‍ഡിംഗ്, മല്‍വിന്ദര്‍ മോഹന്‍ സിംഗ്, ശിവിന്ദര്‍ മോഹന്‍ സിംഗ് എന്നിവരുടെ ലിസ്റ്റ് ചെയ്ത കമ്പനിയായ റെലിഗേര്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഫണ്ടുകള്‍ അതിന്റെ അനുബന്ധ സ്ഥാപനമായ റിലിഗെയര്‍ ഫിന്‍വെസ്‌റ് വഴി മാറ്റി ഗുരുതരമായ തിരിമറികള്‍ നടത്തിയെന്നാണ് കണ്ടെത്തിയത്. ആര്‍ ഇ എല്ലിന്റെ മെറ്റീരിയല്‍ സബ്സിഡിയറിയില്‍ നിന്ന് 2473.66 കോടി രൂപയുടെ ഫണ്ടുകള്‍ വഴിതിരിച്ചുവിടുന്നതിനും ആര്‍ എഫ് എല്ലിന്റെ 487.92 കോടി രൂപയുടെ ഫണ്ടുകള്‍ ദുരുപയോഗം ചെയ്തതായും സെബി കണ്ടെത്തി.

ചാര്‍ജറുകളില്ലാതെ ഫോണ്‍ വിറ്റ ആപ്പിളിന് വന്‍ തുക പിഴ

ചാര്‍ജറുകളില്ലാതെ ഐഫോണുകള്‍ വിറ്റതിന് ആപ്പിളിന് വന്‍ തുക പിഴ. 20 മില്യണ്‍ ഡോളര്‍ പിഴയാണ് (1,646,630,000 രൂപ) വിധിച്ചത്. അധിക ഉത്പന്നം വാങ്ങാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത് ‘ദുരുപയോഗം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ബ്രസീലിയന്‍ ജഡ്ജിയാണ് ഇത്തരമൊരു വിധി പ്രസ്താവിച്ചത്. ഇതേ വിഷയത്തില്‍ ബ്രസീല്‍ നീതിന്യായ മന്ത്രാലയം സെപ്റ്റംബറില്‍ ആപ്പിളിന് ഏകദേശം 2.5 മില്യണ്‍ ഡോളര്‍ പ്രത്യേക പിഴ ചുമത്തുകയും ചാര്‍ജറുകളില്ലാതെ 12, 13 മോഡല്‍ ഫോണുകള്‍ വില്‍ക്കുന്നതില്‍ നിന്ന് ആപ്പളിനെ വിലക്കുകയും ചെയ്തതിരുന്നു. ബ്രസീലിയന്‍ കണ്‍സ്യൂമേഴ്സ് അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ നഷ്ടപരിഹാരമായി സാവോ പോളോ സിവില്‍ കോടതി ജഡ്ജി 100 ദശലക്ഷം റീസ് ( 1,214,500 രൂപ) വിധിച്ചിരുന്നു. ഇലക്ട്രോണിക്‌സ് മാലിന്യങ്ങള്‍ കുറയ്ക്കാന്‍ എന്ന പേരില്‍ 2020 ഒക്ടോബറില്‍ പുതിയ ഐഫോണുകള്‍ക്കൊപ്പം ചാര്‍ജറുകള്‍ ഉള്‍പ്പെടുത്തുന്നത് ആപ്പിള്‍ നിര്‍ത്തിയിരുന്നു. എന്നാല്‍ ആദ്യം വാങ്ങിയ ഉത്പന്നം പ്രവര്‍ത്തിപ്പിക്കാന്‍ രണ്ടാമത് മറ്റൊരു ഉത്പന്നം…