ട്വിറ്ററിലെ നീല ടിക്: ഇന്ത്യയിലെ നിരക്കില്‍ അവ്യക്തത

നിലവിലുള്ള എല്ലാ വെരിഫൈഡ് അക്കൗണ്ടുകളും ‘നീല ടിക്’ നിലനിര്‍ത്താന്‍ പരമാവധി തുകയായ 8 ഡോളര്‍ (ഏകദേശം 660 രൂപ) പ്രതിമാസം നല്‍കിയാല്‍ ട്വിറ്ററിന് പ്രതിമാസം അധികവരുമാനമായി ലഭിക്കുക ഏകദേശം 28.05 കോടി രൂപ. എന്നാല്‍ ഓരോ രാജ്യത്തിന്റെയും വാങ്ങല്‍ശേഷി തുല്യതയുടെ (പര്‍ച്ചേസിങ് പവര്‍ പാരിറ്റി- പിപിപി) അടിസ്ഥാനത്തിലായിരിക്കും ചാര്‍ജ് എന്നതിനാല്‍ ഇത്രയും പണം ട്വിറ്ററിന് ലഭിക്കണമെന്നില്ല. ഇന്നലെ വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് ട്വിറ്ററിലുള്ള വെരിഫൈഡ് പ്രൊഫൈലുകളുടെ എണ്ണം 4.23 ലക്ഷമാണ്. വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പ്രൊഫൈലുകളുടെ ആധികാരികത സാക്ഷ്യപ്പെടുത്താന്‍ നിലവില്‍ ട്വിറ്റര്‍ സൗജന്യമായാണ് നീല ടിക് മാര്‍ക് നല്‍കുന്നത്. എന്നാല്‍ ഈ ‘നീല ടിക്’ അടക്കമുള്ള പ്രീമിയം സേവനങ്ങള്‍ക്ക് പ്രതിമാസം പരമാവധി 8 ഡോളര്‍ വരെ ഈടാക്കാനാണ് കമ്പനി ഏറ്റെടുത്ത ഇലോണ്‍ മസ്‌കിന്റെ തീരുമാനം. നീല ടിക് അടക്കം ട്വിറ്ററിന്റെ പ്രീമിയം സേവനങ്ങള്‍ അടങ്ങുന്ന ‘ട്വിറ്റര്‍ ബ്ലൂ’…

ബ്ലൂ ടിക്കിന് പ്രതിമാസ വരിസംഖ്യ ഏര്‍പ്പെടുത്താനൊരുങ്ങി മസ്‌ക്

ട്വിറ്റര്‍ അതിന്റെ ഉപയോക്തൃ സേവന സംവിധാനങ്ങള്‍ പരിഷ്‌കരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ”ട്വിറ്ററിലെ മുഴുലന്‍ വെരിഫിക്കേഷന്‍ സംവിധാനവും നവീകരിക്കുകയാണെന്ന് ട്വിറ്റര്‍ ഏറ്റെടുത്ത് ദിവസങ്ങള്‍ക്ക് ശേഷം ഇലോണ്‍ മസ്‌ക് ഒരു ട്വീറ്റില്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍ എന്തൊക്കെ മാറ്റം എന്നത് മസ്‌ക് വിശദീകരിക്കുന്നില്ല. പക്ഷെ വിവിധ പാശ്ചത്യ ടെക് സൈറ്റുകള്‍ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടിട്ടുണ്ട്. ട്വിറ്റര്‍ അക്കൗണ്ട് ഉടമയുടെ വെരിഫിക്കേഷന്‍ ഉറപ്പാക്കുന്ന നീല ടിക്കിന് പണം ഈടാക്കുന്നത് മസ്‌ക് പരിഗണിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഈ കാര്യം ചില ട്വിറ്റര്‍ ഉന്നതര്‍ തന്നെ സ്ഥിരീകരിച്ചുവെന്നാണ് ടെക്നോളജി ന്യൂസ്ലെറ്റര്‍ പ്ലാറ്റ്ഫോര്‍മറിനെ ഉദ്ധരിച്ച് വെര്‍ജ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് അനുസരിച്ച്, ഉപയോക്താക്കള്‍ പ്രതിമാസം അഞ്ച് ഡോളര്‍ എങ്കിലും ട്വിറ്റര്‍ ബ്ലൂടിക്ക് വേണമെങ്കില്‍ ട്വിറ്ററിന് നല്‍കേണ്ടി വരും. ഇനി ബ്ലൂടിക്ക് വേണമെങ്കില്‍ ട്വിറ്റര്‍ ഉപയോക്താവ് പെയിഡ് സംവിധാനമായ ട്വിറ്റര്‍ ബ്ലൂവിലേക്ക് മാറേണ്ടിവരും. നവംബര്‍…